Custom Search

Wednesday, December 24, 2008

Thursday, December 18, 2008

Saturday, December 6, 2008

കുഴൂര്‍ വിത്സന്‍ - ബഹറിനില്‍

കുഴൂര്‍ വിത്സന്‍ ബഹറിനില്‍ - ബഹറിന്‍ ബൂലോകരോടൊപ്പം
കുഴൂര്‍ വിത്സനും ബാജി ഓടംവേലിയും

നട്ടപിരാന്തനും അനില്‍ വെങ്കോടും സജി മാര്‍‌ക്കോസും
മോഹന്‍ പുത്തന്‍ഞ്ചിറയും സജീവ് കടവനാടും

കുഞ്ഞന്‍

നട്ടപ്പിരാന്തന്‍

ബെന്യാമിന്‍

കുഴൂര്‍ വിത്സന്‍

ചൊല്‍ക്കാഴ്‌ച - കുഴൂര്‍ വിത്സന്‍

Tuesday, December 2, 2008

പുസ്തക പ്രകാശനം ബഹറൈനില്‍

പുസ്തക പ്രകാശനം ബഹറൈനില്‍

ബഹറൈനിലെ എഴുത്തുകാരനായ ബെന്യാമിന്റെ രണ്ട് നോവലുകളുടെ പ്രകാശനം ഡിസംബര്‍ 5ന് ബഹറൈനില്‍ നടക്കും. പ്രമുഖ കവിയും ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്‍, ബെന്യാമിന്റെ “ആടു ജീവിതം” എന്ന നോവല്‍ പ്രകാശനം ചെയ്യും. നജീബ് പുസ്തകം ഏറ്റു വാങ്ങും.

ബെന്യാമിന്റെ “ആടു ജീവിതത്തിന്” ഈ വര്‍ഷത്തെ മികച്ച പുസ്തക കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്യാമിന്റെ തന്നെ “അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍” എന്ന നോവലിന്റെ പ്രകാശനം പി. ഉണ്ണികൃഷ്ണന്‍, പുസ്തകം പ്രദീപ് ആഡൂരിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കും.

ബഹറൈനിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ പ്രേരണ, ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ‘08 നോട് അനുബന്ധി ച്ചായിരിക്കും പുസ്തക പ്രകാശനം. മലയാളത്തിലെ വിവിധ പ്രസാധകരുടെ അഞ്ഞൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സാംസ്ക്കാരി കോത്സവം കര്‍ണാടക സംഘം അങ്കണം, ഹൂറ അനാറത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ആണ് നടക്കുക.

പുസ്തക പ്രദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ നടക്കുന്ന പൊതു യോഗത്തില്‍ പ്രമുഖ കവിയായ കുഴൂര്‍ വിത്സന്‍ മുഖ്യ അതിഥി ആയിരിക്കും. പി. ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. സജു കുമാര്‍, ആര്‍. പവിത്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.പുസ്തകോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും. മനു വിരാജും സംഘവും പടയണി അവതരിപ്പിക്കും. തുടര്‍ന്ന് കുഴൂര്‍ വിത്സന്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും അരങ്ങേറും.

Sunday, November 23, 2008

ആടുജീവിതം (പടങ്ങള്‍)

ബെന്യാമിനെ അനുമോദിക്കുവാനും
ഗ്രന്ഥകാരനില്‍ നിന്ന് കേള്‍ക്കുവാനുമായി
ബഹറിന്‍ ബൂലോകര്‍ ഒത്തുകൂടി
ബെന്യാമിനും ഉദ്ഘാടകന്‍ ബിജു എം സതീഷും

സ്വാഗതം - ബാജി ഓടംവേലി
ഉദ്ഘാടന പ്രസംഗം - ബിജു എം സതീഷ്
( ബഹറിന്‍ കേരള സമാജം സാഹിത്യ വിഭാഗം സെക്രട്ടറി )

ആടു ജീവിതം ഒറ്റനോട്ടത്തില്‍ - സജി മുട്ടോണ്‍
കഥ നടക്കുന്ന സൌദിയിലൂടെ - സജി മാര്‍‌ക്കോസ്
വിമര്‍‌ശനാത്മക വായന - രാജു ഇരിങ്ങല്‍
വായനക്കാരന്റെ പ്രതീക്ഷകള്‍ - അനില്‍ വെങ്കോട്ട്
അഭിനന്ദനങ്ങള്‍ - മോഹന്‍ പുത്തഞ്ചിറ
കഥയിലെ അഭിനയ മുഹൂര്‍ത്ഥങ്ങള്‍ - സുജിത്ത് കൊല്ലം
അഭിനന്ദനങ്ങള്‍ - ബിജു നചികേതസ്
ഞാനൊരു പാട്ടു പാടാം....... സംഗീതാ സുജിത്ത്
എഴുത്തുകാരന്റെ വാക്കുകള്‍ - ബെന്യാമിന്‍
സദസ്സ് - ബഹറിന്‍ ബൂലോകര്‍
ബഹറിന്‍ ബൂലോക കുട്ടിപ്പട്ടാളം
അഭിനന്ദനത്തിന്റെ നേര്‍ പകുതി - മിസ്സിസ്സ് ബെന്യാമിന്‍
ആടിന്റെ രുചിയറിയുന്ന കുഞ്ഞനും അനില്‍ സോപാനവും മറ്റും
ആടിന്റെ കുടുംബം
രുചിഭേദങ്ങള്‍
നന്ദി... നന്ദി... നന്ദി.... - സജി മാര്‍‌ക്കോസും കുട്ടിയും

Thursday, November 20, 2008

മേനകാ ഗാന്ധി അറിയുന്നതിന്...........







വളരെ പ്രതീക്ഷയോടെയാണ് ഈ കത്തെഴുതുന്നത്....ജന്തുലോകത്തിലെ വിവരം കെട്ടവരായിട്ടാണ് ചരിത്രാതീത കാലം മുതല്‍ക്കേ ഞങ്ങളേ കരുതിപ്പൊന്നത്,പല പുരാണങ്ങളിലും ഞങ്ങളുടെ വിവരക്കേടിനെപ്പറ്റി പരാമര്‍ശം ഉണ്ട്,പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍പൊലും ഞങ്ങളെ കളിയാക്കിയപ്പോഴും, മാനനഷ്ടത്തിനു കേസുകൊടുക്കാതെ സഹനത്തിന്‍റെ വഴിസ്വീകരിച്ച് വിഴുപ്പുചുമന്നും ചുമടെടുത്തും അധ്വാനിച്ചാണ്‍ ഞങ്ങള്‍ കഴിഞ്ഞുപോരുന്നത്,പല സഹജീവികളേയും മുതലാളിമാര്‍ ഓമനിക്കുമ്പോള്‍ അതിലൊന്നും പരാതിപ്പെടാതെ സഹിച്ചും ക്ഷമിച്ചും കാലം കഴിച്ചു,

അസംഘടിതമായ തൊഴിലാളി വര്‍ഗമായ ഞങ്ങളില്‍ വോട്ടുബാങ്ക് ഇല്ലാത്തതുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷികളും ഞങ്ങളെ ഗൌനിക്കാറില്ല....പക്ഷെ രാഷ്രീയത്തില്‍ പൊതുജനത്തിന്‍റേ ഒപ്പം നില്‍ക്കുന്ന ഒരു പദമായി നിഷ്പക്ഷ ജനസമൂഹം കരുതിപ്പൊരുന്നുണ്ട്.ഞങ്ങളുടെ വര്‍ഗത്തിന്‍റേ “പേര്” വിവരക്കേടായിപ്പൊയതിനാല്‍ ഞങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെയും ആ ഗണത്തില്‍ പെടുത്തുമോ എന്ന് ഭയന്നിട്ടാണൊ മേനക മാഡം ഞങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത്...

ഇപ്പോള്‍ മണ്ഡലക്കാലം ആരംഭിച്ചിരിക്കുന്നതിനാല്‍ കാലേകൂട്ടി ഞാനും സഹപ്രവര്‍ത്തകരും പമ്പയിലെത്തിച്ചേര്‍ന്നിരുന്നു,കൂടാതെ തമിഴ് സഹപ്രവര്‍ത്തകരും ധാരാളം..വിശ്രമമില്ലാത്ത ചുമടെടുപ്പാണ് ഉദ്യോഗം,ദിവസത്തില്‍ സൂപ്പര്‍വൈസര്‍മാരും ചാട്ടയും മാറുമെങ്കിലും തൊഴിലാളികള്‍ക്ക് മാറ്റമില്ല..ഭക്ഷണം ഇല്ല, വെള്ളമില്ല..പിന്നെ നല്ല സ്റ്റൈലന്‍ തല്ലുമാത്രം ദിവസവും കിട്ടുന്നുണ്ട്..ഒരു പനി വന്നു കിടന്നുപോയാലും കൂറച്ച് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളം തന്ന് പിന്നെയും പണിക്ക് കയറണം വടീയും കൊണ്ട് നില്‍ക്കുന്നവനേ ഷിഫ്റ്റ് സമ്പ്രദായം ഉള്ളു..സുരക്ഷാ‍ക്രമീകരണത്തിന്‍ 4.5 കോടി അനുവദിച്ചവര്‍ ഞങ്ങളുടെ ഭക്ഷണവും ജോലിഭാരവും എന്തേ കാണാത്തത്?....

ഹൃദ്രോഗമുള്ള ഭക്തര്‍ക്കുവേണ്ടി കാര്‍ഡിയോളജ്ജി സെന്‍ററും ശ്വാസതടസമൂള്ളവര്‍ക്ക് ഓക്സിജന്‍ പാര്‍ലറുകളും ഒക്കെ ഏര്‍പ്പാടാക്കിയവര്‍ക്കിടയില്‍ ഞങ്ങളുടേ ഹൃദയവേദന കാണാനുള്ള ഹൃദയവിശാലതയുള്ളവര്‍ ഇല്ലെ?ഇരുമുടിക്കെട്ടിലും എത്രയൊ ഇരട്ടി ഭാ‍രമുള്ള കെട്ടുമായി മലകയറൂന്ന ഞങ്ങള്‍ക്ക് എന്തു വന്നാല്‍ എന്ത് അല്ലേ?ആള്‍ക്കൂട്ടത്തിന്‍റേ ഇടയില്‍ക്കൂടി വേഗം കയറുവാനുള്ള ഉത്തേജക മരുന്ന് ചാട്ടയുടേ രൂപത്തില്‍ പതിച്ചു ചോര പൊടിയുമ്പോള്‍.......സായൂജ്യമടഞ്ഞുവരുന്നവര്‍ക്ക് അറിയില്ലെ അശരണ സേവയാണ് അയ്യപ്പ സേവ എന്ന്?

മനുഷ്യഭക്തര്‍ക്കിടയിലെ സ്ത്രീ പ്രായപരിധി 10-50 ഇടക്ക് ആക്കിയ പൂര്‍വകാല ബുദ്ധിമാന്‍ മാരെ ശബരിമലയിലെ സ്ത്രീ സമത്വത്തെക്കുറിച്ച് പേട്ട തുള്ളുന്നവരെ......ഞങ്ങള്‍ക്കിടയിലും സ്ത്രീകളുണ്ട് എന്ന് മറന്നുപോയോമലകയറുന്നേരം ഒരു പിഞ്ചോമന തന്ന ഒരു ഓറഞ്ച് ചാട്ടയുമായി നടക്കുന്ന ആ കാട്ടാളന്‍ കൈക്കലാക്കിയ ദേഷ്യത്തിന്‍ ഞാന്‍ ഒന്നു ചവിട്ടിയപ്പോള്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് മുതുകത്ത് വയ്ക്കുകയാണുണ്ടായത്..

ത്രിവേണിയില്‍ വച്ച് വാഹനമിടിച്ച് 2 മാസത്തോളം എഴുനേല്‍ക്കാനാകാതെ ഒടുവില്‍ കഴിഞ്ഞ രാത്രി അന്ത്യശാസം വലിച്ച ആ സഹപ്രവര്‍ത്തകനെ ആ കാട്ടാളര്‍ വനാന്തരത്തിലെവിടേയോ കുഴിIച്ചുമൂടി..അവസാനമായി അവനെ ഒന്നു കാണുവാന്‍ പോലും കഴിയാതെ.....ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊരു രക്ഷപെടലല്ലേ...ഈ നരകത്തില്‍ നിന്നും...അവന് കുറച്ചു പാപമേ ചെയ്തിട്ടൂള്ളു.അയ്യപ്പസ്വാമി അവനു മോക്ഷം നല്‍കി....

ഇക്കൊല്ലത്തെയാണ് ഏറ്റവും മികച്ച തീര്‍ത്ഥാടനം എന്നും എല്ലാവകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നവരെ.. എവിടേ മൃഗസംരക്ഷണവകുപ്പ്? എവിടേ മൃഗാശുപത്രീ?

വീരസ്യങ്ങളും അപദാന കഥകളും പരസ്യങ്ങളും ഉള്‍പ്പെടെ സമുദായ സ്നേഹം ഒഴുക്കി പത്രക്കടലാസു ബാലന്‍സ് ചെയ്യുന്നവരെ...എഴുതിക്കൂടേ രണ്ടുവരി ഞങ്ങളോടുള്ള ക്രൂരത...

ഇപ്പോഴെ അംഗസംഖ്യ നഷ്ടപ്പെട്ട ഞങ്ങളില്‍ എത്രപേര്‍ ഈ മലയിറങ്ങാന്‍ കാണും എന്നുപറയാന്‍ കഴിയില്ല..കഴുതസ്വാമി എന്നുള്ള വിളികേള്‍ക്കാന്‍ ഞങ്ങള്‍ അധികകാലം ഉണ്ടായിരീക്കില്ല്, പക്ഷിമൃഗാദികളുടെ കാണപ്പെട്ട ദൈവമായ മേനകാ ജീയാണ്‍ ഇനിയുള്ള ഞങ്ങളൂടെ പ്രതീക്ഷ...ഞങ്ങളെ സഹായിക്കില്ലെ?

വിശ്വാസപൂര്‍വം..


കഴുതസ്വാമി.
മരത്തിന്‍ ചുവട്
ത്രിവേണി-പമ്പ
പത്തനംതിട്ട ജില്ല
കേരളം.

Sunday, November 16, 2008

ആടു ജീവിതം..പൊള്ളുന്ന കഥ!

1994. നവംമ്പര്‍ മാസം. ബോംബയിലെ ബാപ്പൂട്ടിക്കയുടെ മുറി. ചെറിയ തണുപ്പുള്ള രാത്രിയില്‍ എല്ലാവരും കൂട്ടം കൂടിയിരിന്നു.
ഗള്‍ഫിനു പോകാനുള്ളവര്‍..
പോയിട്ട് ജോലി കിട്ടാതെ തിരിച്ചു വന്നവര്‍..
ഏജന്റ് കബ്ബളിപ്പിച്ചു പണം നഷ്ടപ്പെട്ടവര്‍..

അക്കൂട്ടത്തില്‍ ഞാനും ജയ്സനും..


“എന്‍ വീട്ടില്‍ ഇരവ് അങ്കേഇരവാ....?”
മനോഹരമായി പാടുകയാണ്‍ ശെല്‍‌വം. ബീഡിക്കറ പിടിച്ച പല്ലുകള്‍..എണ്ണ പുരട്ടാതെയും, ചീകി ഒതുക്കാതെയും പാറിപ്പറന്ന അനുസരണം കെട്ട ചെമ്പന്‍ മുടി..
എങ്കിലും ശെല്‍‌വത്തിന്റെ മുഖത്തിനു ഒരു കുട്ടിത്തം ഉണ്ടായിരുന്നു..

“ചൌതിക്ക് പോകറേന്‍ അണ്ണാ” ശെല്‍‌വം തമിഴകത്തു നിന്നും ബോംബയില്‍ വന്നത് അതിനാണ്
“എന്ന വേലൈ തമ്പീ” എനിക്കറിയാവുന്ന തമിഴില്‍ ചോദിച്ചു.
“വേല ഒണ്ണും തെരിയാതണ്ണാ, ‘ആടു മേയ്പ്പന്‍‘ എന്റ് ഏശന്റു ശൊല്‍‌റാറേ!” കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
“അപ്പടിയാ”
ദിവസങ്ങള്‍ കടന്നു പോയി. മിക്ക രാത്രികളിലും ശെല്‍‌വം പാട്ടു പാടും.
അങ്ങിനെ ഒരു ദിവസം, ശെള്‍വം സൌദിക്കു പോയി.. കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും.

സൌദി ജീവിതത്തിനിടയില്‍ പട്ടണ വാസിയായിരുന്ന ഞാന്‍ ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ കടന്നു പോകറുണ്ടായുരുന്നു.
അപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്.
തിള‍ച്ചു മറിയുന്ന മണല്‍ പരപ്പില്‍.. കാക്ക കാലിന്റെ തണലു പോലുമില്ലാതെ...ആടിനു മുന്‍പില്‍ നടക്കുന്ന പഴന്തുണി കെട്ടു പോലുള്ള മനുഷ്യന്‍..
ഒരു കൈയ്യില്‍ നീണ്ട വടിയും. മറു കൈയ്യില്‍ ഉണങ്ങി വരണ്ട കുറെ കുബ്ബൂസ് കഷണങ്ങളും
അതെ ആടു മേയ്പ്പന്‍!!

ഞാന്‍ കാതോര്‍ക്കാന്‍ ശ്രമിക്കും ആ പഴയ പാട്ടു കേള്‍ക്കാന്‍ കഴിയുമോ..

“എന്‍ വീട്ടില്‍ ഇരവ് ..അങ്കേ ഇരവാ....?”

ഉഷ്ണക്കാറ്റിന്റെ ചൂളം വിളിയല്ലാതെ ഒന്നും കേള്‍ക്കാറില്ല..
ഇപ്പോഴും ശെല്‍‌വം പാടുന്നുണ്ടാവുമോ..

അതോ, ഏതെങ്കിലും “മോശടു വാടയുള്ള അര്‍ബ്ബാബിന്റെ“ ആട്ടും തുപ്പും ഏറ്റ്..
പാവം ശെല്‍‌വം..
ആടു ജീവിതം...

ആട്ടിടയനല്ലാതിരിന്നിട്ടും.. ആടുമേയ്ക്കാന്‍ പോയ ശെല്‍‌‌വത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ.!
നജീബ്ബ് അങ്ങിനെയല്ലായിരുന്നു.
ആട്ടിടയനല്ല, ആടുമെയ്ക്കാന്‍ പോയതും അല്ല..പക്ഷേ, ആട്ടിടയനായി, അല്ല- ആട്ടിന്‍ കൂട്ടത്തിലെ തിരിച്ചറുവുള്ള ഒരു ആടായി ജീവിക്കേണ്ടി വന്നു നജീബിന്
മറ്റാരുടെയോ വിധി, വില കൊടുത്തു വാങ്ങി,നബ്ബി തിരുമേനിയുടെ മണ്ണില്‍, നാല്‍ക്കാലിയായി ജീവിച്ച നജീബ്.
ഓരോ പ്രവാസിയുടെയും മനസ്സില്‍ തീ കോരിയിടുന്ന കഥയാണ്, ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിമാനമായ ബന്യാമിന്റെ
“ആടു ജീവിതം”!

പ്രിയപ്പെട്ടവരെ,
ശ്രീ. ബന്യാമിന്റെ ആടു ജീവിതം എന്ന പുതിയ നോവല്‍ പ്രസിധീകരിച്ചിരിക്കുന്നു.
ബുലോകത്തിലെ മറ്റോരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.
ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.
ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേല്‍ക്കുന്നതിനും, ബന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 9.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.
..

Tuesday, October 28, 2008

ഈ ഇടം ആരുടേതാണ്

പ്രിയ ബ്ലോഗ് എഴുത്തുകാരെ,

പ്രവാസ ജീവിതത്തിനിടയിൽ ഇത്തരം ഒരു കൂട്ടായ്മയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ബ്ലോഗ് ഇതിനകം മാധ്യമരംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞുവെന്ന് നിങ്ങൾക്കറിയാം. പുതിയ കാലത്തിന്റെ മാധ്യമം എന്ന നിലയിൽ ഈ ഇടം ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നിങ്ങളോരോരുത്തരോടും ഞാൻ പ്രത്യേകം നന്ദി പറയുന്നു.

ഒരു മാധ്യമം എന്ന നിലയിൽ ഇതിൽ ഇടപെടുന്നവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു അന്വേഷിക്കുന്നത് ഇത്തരം കൂട്ടായ്മയിൽ നന്നായിരിക്കും എന്നു ഞാൻ കരുതുന്നു. സത്യത്തിൽ ലോകത്തിലെ എഴുത്തുകാർ എന്നും അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ തന്നെയാണു പുതിയ പാഠഭേദങ്ങളോടെ ഇന്നത്തെ ബ്ലോഗ് എഴുത്തുകാരും നേരിടുന്നത്. നോകൂ എഴുത്തച്ച്ഛൻ വന്നപ്പോൾ ചോദിച്ചത് “ തന്റെ ചക്കിൽ എത്രയാടും എന്നാണു” അതിനർത്ഥം ഒരു ചക്കാല നായർക്ക് ഇക്കാര്യങ്ങൾ ചെയ്യാനാകുമോയെന്നാണു അല്ലങ്കിൽ എഴുതിയാൽ തന്നെ നന്നവുമോ എന്നതായിരുന്നു അതിലടങ്ങിയിരുന്ന സന്ദേഹം. ഒരേ സമയം എഴുത്തുകാരന്റെയും കൃതിയുടെയും അസ്ഥിത്വത്തെ , സാമൂഹികമായ അതിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഈ ചോദ്യങ്ങൾ ഉയര്ന്നിരുന്നത്. ബഷിർ വന്നപ്പോൾ ഇതേ ചോദ്യങ്ങൾ തന്നെയാണു അദ്ദേഹത്തോടും ചോദിച്ചത്. ‘ശബ്ദങ്ങൾ‘ സാഹിത്യകൃതിയാണങ്കിൽ പൂരപ്രബന്ധവും സാഹിത്യകൃതിയായി കണക്കാക്കണമെന്നു പറഞ്ഞത് ഇവിടുത്തെ ആദരണീയരായ വിമർശകരായിരുന്നുവെന്നു നാം മറന്നുകൂടാ. എഴുത്തുകാരനെയും ഇതിവൃത്തത്തെയും സംബന്ധിക്കുന്ന ഒരു കാലത്തിന്റെ ധാരണകളുടെ യാഥാസ്തികത വെളിപ്പെടുത്തുന്നവയാണു ഈ ചോദ്യങ്ങളെല്ലാം. നീ എഴുതാനാളായോ എന്നു അല്ലങ്കിൽ ഇതാണോ എഴുതേണ്ടത് എന്നു അതുമല്ലങ്കിൽ ഇവിടെയാണോ എഴുതേണ്ടതെന്നു തുടർച്ചയായ സംശയങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നു.ഇവിടെയിതാ ബ്ലോഗ് എഴുത്തുകാരോടും ഇതേ ചോദ്യങ്ങൾ തന്നെ ആവർത്തീക്കുന്നതായിക്കാണാം.

ഓരോ കാലത്തിലും അധികാരകേന്ദ്രങ്ങൾ ആവിഷ്കരിക്കപ്പെടേണ്ട വിഷയങ്ങളെ സംബന്ധിച്ച്, അത് ആവിഷ്കരിക്കേണ്ട ആളുകളെ കുറിച്ച് അലിഖിതമായ ഒരു നിയമമുണ്ടാക്കിയിരിക്കും. ഒരു ജനതയുടെ പൊതുസമ്മതിയിൽ മേൽകൈ നേടി ആധിപത്യം ചെലുത്തുന്ന ഈ ധാരണയിലാണു അവിടെയുണ്ടാവുന്ന എന്തും വായിക്കപ്പെടുന്നത്. മാനകമേത് അപഭ്രംശമേത് എന്നല്ലാം ഈ ധാരണയിന്മേലാണു പരിശോധിക്കുക. മീഡിയാക്കും ഇത ബാധകമാണെന്നു കാണാം. നമ്മുടെ നാട്ടിൽ ഓലയിലെഴുതിയിരുന്നവർ കടലാസ്സുവന്നിട്ടും പൂർണ്ണമായി അതിലേക്കു മാറാൻ വിമുഖത കാട്ടിയിരുന്നതായി കാണാൻ കഴിയും. ഗദ്യം പേപ്പറിൽ എഴുതിയാലും കവിത ഓലയിലെഴുതിയിരുന്നു. ജാതകം ഇന്നും ഓലയിലെഴുതാമോയെന്നു നാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ പ്രധാനപ്പെട്ടത് അങ്ങനെയാണു വേണ്ടതെന്നു നാം അബോധമായി പേറിനടക്കുന്നു. പുതിയ മാധ്യമങ്ങളെ സ്വീകരിക്കുന്നതിൽ കാണിക്കുന്ന ഈ ജഡത്വം ബ്ലോഗിന്റെ കാര്യത്തിലും പ്രസക്തമാണെന്നു കാണാം. പേപ്പറിൽ എഴുതുകയും അതു വായിക്കുകയും ചെയ്യുന്നത് വരേണ്യമെന്നു കരുതുന്നവർ ഭൂരിപക്ഷമാണു. ബ്ലോഗ് എഴുത്തുകാരിൽ തന്നെ ചിലർ നല്ല കഥയും കവിതയും പ്രിന്റ് മീഡിയാക്ക് വിടുകയും രാണ്ടാംതരം സാധനങ്ങൾ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നതും കാണാം. സാങ്കേതിക വിദ്യയുടെ മുന്നേറ്റവും കാലത്തിന്റെ പുരോഗതിയും ഈ ധാരണകളെ ചവറ്റുകൊട്ടയിലേയ്ക്ക് തള്ളുന്ന കാലം വിദൂരമല്ല. ലോകത്തിലെ ശ്രദ്ധിക്കപ്പെടുന്ന രചനകൾ ബ്ലോഗിൽ പ്രത്യക്ഷപ്പെടും എന്നു എനിക്കുറപ്പണു.
ഈ യാഥാസ്ഥിതികതയെ നാം മറികടക്കേണ്ടതായിട്ടുണ്ട്. വീട്ടുകാരികൾ അതും പ്രവാസി വീട്ടുകാരികൾ എഴുതുന്നു എന്നതാണു ബ്ലോഗിന്റെ ഒരു പ്രത്യേകത. പാചകകുറിപ്പുകൾ സ്വകാര്യ അനുഭവങ്ങൾ, യാത്രാവിവരണങ്ങൾ ഇതെല്ലാം കൊണ്ട് ഈ പെണ്ണുങ്ങൾ എഴുത്തിന്റെ ഗൌരവം കുറച്ചുകളയുന്നുവെന്നതാണു ഒരു ആരോപണം. സത്യത്തിൽ ഇത് ആരുടെ പരാതിയാണു. വായനക്കാരന്റേതാണെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ടവയാണു. പക്ഷേ വായനക്കാ‍രനു അവനിഷ്ടമില്ലാത്തതും നിലവാരമില്ലാത്തതും ഉപേക്ഷിക്കനുള്ള സ്വാതന്ത്രമുണ്ട്. ഇവിടെ ഈ ആരോപണങ്ങളെല്ലാം വരുന്നത് എഴുത്തുകാരിൽ നിന്നു തന്നെയാണു. എഴുത്ത് മണ്ഡലത്തിൽ ഇരിപ്പുവശമായ ആളുകൾക്ക് സ്ത്രീകളും കുട്ടികളും മറ്റ് മേഖലയിലുള്ള ആളുകളും എഡിറ്ററ്റുടെയോ മറ്റ് അധികാരികളുടെയോ പടിക്കൽ കാവൽ കിടക്കാതെ ഇവിടെ കസേര വലിച്ചിട്ട് ഇരിക്കുന്നത് തീരെ സുഖിക്കുന്നില്ല. അവരാണു അസഹിഷ്ണുത കാണിക്കുന്നത്. ഇതിനു മറുമരുന്നില്ല,അങ്ങ് സഹിക്കുകയല്ലതെ.


തീർച്ചയായും ഇത് ആവിഷ്കരണത്തിന്റെ രംഗത്ത് വരുന്ന ഒരു വലിയ ജനാധീപത്യ വിപ്ലവമാണു. എല്ലാ മനുഷ്യർക്കും അവരുടെ അനുഭവങ്ങളും ചിന്തകളും പ്രകടിപ്പിക്കാൻ കഴിയുന്നോരുകാലം അല്ലങ്കിൽ അതിനു അവകാശമുണ്ടായിരിക്കുന്ന കാലം എന്നെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും ആനന്ദ ദായകമായ കാലമാണു. അത്തരമൊരു കാലത്തേക്ക് ഉണരണം എന്നതാണെന്റെ രാഷ്ടീയം.
നാം ഇപ്പോഴും ഒരു സെക്സ് വർക്കറോ, ഒരു കള്ളനോ, ഒരു തെരുവു ഗുണ്ടയോ തന്റെ ജീവിത കഥ പറഞ്ഞുതുടങ്ങുമ്പോൾ ഞെട്ടുകയാണു.ഇവർക്കും ആത്മകഥയോ? തുടർച്ചയായ ഞെട്ടലുകളുണ്ടാക്കുന്ന പുതിയ ലക്ഷക്കണക്കിനു ബ്ലോഗുകളുണ്ടാവട്ടേയെന്നു ഞാൻ ആശംസിക്കുന്നു. ഒപ്പം ഒരേ ഇടങ്ങളിൽ പരിചിതരായവരുടെ ഈ കൂട്ടായ്മ പങ്കുവയ്ക്കുന്ന സ്നേഹോഷ്മളത തുടർന്നും ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു.
നന്ദി

(2008 സെപ്തം:20നു ബു അലി ഇന്റർനാഷണൽ ഹോട്ടലിൽ വച്ചു നടന്ന ബഹറൈൻ ബുലോക സംഗമത്തിൽ ശ്രീ. അനിൽ വേങ്കോട് നടത്തിയ പ്രഭാഷണത്തിൽ നിന്നു)

Thursday, October 16, 2008

പ്രേരണകുന്നിലെ ചിന്തകള്‍!

ഇന്നലെ സന്ധ്യാനേരത്തു ഞാനും ഇരിങലും, സാജു(നട്ടപിരാന്തന്‍)വും ആന്തലസ് ഗാര്‍ഡനിലെ “പ്രേരണകുന്നില്‍” കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു..
മോബൈലില്‍നിന്നും പഴയ മനോഹരം ഗാനം ഒഴുകിയെത്തി..

“കല്പാന്തകാലത്തോളം കാതരേ നീയെന്മുന്‍പില്‍
കല്‍ഹാര ഹാരവുന്മായി .....”

സാജുവിന്റെ വകചോദ്യം “കല്‍പ്പം! അത് അത്ര വര്‍ഷമായിരിക്കും?”
ഇരിങ്ങല്‍: “ആയിരം വര്‍ഷം?”

ഹൈന്ദവ പുരാണങ്ങളോട് അഭിനിവേശം തോന്നിയ നാളുകളില്‍ പഠിച്ചതാണ്, പക്ഷേ, പൂര്‍ണ്ണമായി ഓര്‍മ്മ വരുന്നില്ല. പതിന്നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു എല്ലാം ഉപേക്ഷിച്ചിട്ട്.

എങ്കിലും സാജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാം തപ്പി പിടിച്ചു ഒന്നു പോസ്റ്റി നോക്കട്ടെ.. ന്താ?

15 ദിവസം - 1 പക്ഷം.
2 പക്ഷം - 1 ചന്ദ്രമാസം
2 ചന്ദ്രമാസം - 1 ഋതു
6 ഋതു - 1 മനുഷ്യ വര്‍ഷം
360 മനുഷ്യ വര്‍ഷം - 1 ദേവ വര്‍ഷം
12,000 ദേവ വര്‍ഷം - 1 ചതുര്‍ യുഗം= 4,320,000 മനുഷ്യ വര്‍ഷം

( ക്രുതയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം- എന്നിവയാണ് യുഗങ്ങള്‍)

*71 ചതുര്‍ യുഗം - 1 മന്വന്തരം = 306,720,000 മനുഷ്യ വര്‍ഷം
14 മന്വന്തരം - 1 കല്‍പ്പം = 4,294,080,000 മനുഷ്യ വര്‍ഷം
1 കല്പം - ബ്രഹ്മാവിന്റെ ഒരു പകല്‍
2 കല്പം - 1 ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം - 1 ബ്രഹ്മ വര്‍ഷം
120 ബ്രഹ്മ വര്‍ഷം - 1 ബ്രഹ്മായുസ്സ് (37 കോടി കോടി മനുഷ്യ വര്‍ഷം)


*72 ചതുര്‍ യുഗങ്ങളാണെന്നും പറയപ്പെടുന്നു...

(പാട്ടുകാര്‍ക്കു ചുമ്മാ എഴുതിയാല്‍ മതി .. അര്‍ഥം കണ്ടു പിടിക്കാന്‍ പെടുന്ന ഓരോ പാടുകളേ...)

Monday, October 6, 2008

ഞങ്ങളുടെ അതിഥി..!

സിമി ഇന്നു രാത്രി എട്ടു മണിക്ക് വരുന്നുണ്ട്, കുഞ്ഞന്‍ വരുന്നുണ്ടൊ..?
ബാജിയുടെ ഘനഗംഭീര ശബ്ദം...

സന്ധ്യാപ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നപ്പോഴും സിമി എങ്ങിനെയിരിക്കും സുന്ദരിയായിരിക്കുമൊ എഴുത്തിന്റെ ഭംഗികണ്ടിട്ട് അതി സുന്ദരിയായിരിക്കും എന്നൊക്കെയുള്ള വിചാരങ്ങളായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതുകണ്ടപ്പോള്‍ വീട്ടുകാരി..

എവിടെക്കാ ഇത്ര അണിഞ്ഞൊരുങ്ങി..?

എങ്ങിനെ പറയും ദുഫായിന്ന് വരുന്ന സിമിയെ കാണാന്‍ പോകുന്നുവെന്ന്..! കാരണം സിമി എന്നു കേള്‍ക്കുമ്പോള്‍ അവള്‍ നേരായി ധരിക്കും ഇത് മറ്റവള്‍ തന്നെ, അതല്ലങ്കില്‍ രാഷ്ട്രീയപരമായി ചിന്തിക്കുകയാണെങ്കില്‍ സിമിയായുള്ള ബന്ധം ജയിലഴി എണ്ണാനുള്ള വകുപ്പാകുമെന്ന് അവള്‍ ധരിക്കും, പക്ഷെ ചിന്തിക്കാനുള്ള അവളുടെ കഴിവിനെ ഞാന്‍ ആണത്തം കൊണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ആ വഴിയില്‍ ചിന്തിക്കില്ല യേത് രാഷ്ട്രീയപരമായി..

ആയതിനാല്‍ ജീവിതസഖിയെ കൂടെ കൂട്ടാതെ വീട്ടില്‍നിന്നും സിമിയെ ഒരു നോക്കു കാണാന്‍ വച്ചുപിടിച്ചു

എന്നാലും ഒരു ശങ്കയുണ്ടായിരുന്നു..സിമി, അവളാണൊ അവനാണൊ..? നേരിട്ടു കണ്ടിട്ടില്ല, എങ്കിലും മനസ്സിന്റെയുള്ളില്‍ ഒരു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു വരുന്നത് അവള്‍ തന്നെ..ബൂലോഗത്തിലെ പുലി.. അതുകൂടാതെ സിമിയെ കൂട്ടിക്കൊണ്ടുവരാനുള്ള ബാജിയുടെ ഉത്സാഹം കണ്ടപ്പോള്‍ ഉറപ്പിച്ചു സിമി, അവള്‍ തന്നെ..

പോകുന്ന വഴി കിനാവ് സജീവിനേയും കൂട്ടിയിരുന്നു...കിനാവും സിമിയെക്കുറിച്ച് നിറമുള്ള കിനാവ് കാണുകയായിരുന്നുവെന്ന് യാ‍ത്രക്കിടയില്‍ മനസ്സിലായി..

സിമിയെയും കൊണ്ട് മണപ്പുറത്ത് വരാമെന്നാണ് ബാജി പറഞ്ഞത്, പക്ഷെ സ്ഥലം കണ്ടപ്പോള്‍ മണപ്പുറമല്ല പുല്‍പ്പുറമാണ് മനോഹരമായ പുല്ല് നിറഞ്ഞ പാര്‍ക്ക്..!

പാര്‍ക്കില്‍ ചെന്നപ്പോള്‍ നചികേതസ്സ് ബിജുവും കുടുംബവും അവിടെ അവരുടെ പതിവു നടത്തത്തിന് എത്തിയിട്ടുണ്ടായിരുന്നു. പക്ഷെ ഞങ്ങളെ കണ്ടപ്പോള്‍, സന്തോഷത്തോടെ മോനെയും നല്ലപകുതിയെയും അവിടെ വിട്ടിട്ട് ഞങ്ങളുടെ കൂടെ നടന്നു..ഇവിടെയും ബിജുവിന്റെ സന്തോഷത്തിന്റെ കാരണം അവള്‍ സിമി തന്നെ..!

ദേ ഇവരും അവളെ കാത്തിരിക്കുന്നു..ശരിയല്ലെ...

ദേ ഇതാണ് അവള്‍ ..അല്ല അവന്‍ ബൂലോഗത്തിന്റെ പ്രിയപ്പെട്ടവന്‍ സിമി..സിമി ഫ്രാന്‍സിസ് നസ്രേത്ത്.



ഈ മൊട്ടത്തലയുടെ തിളക്കത്തില്‍..കാണാം ഇരിങ്ങല്‍,കിനാവ്,നചികേതസ്സ്,അനില്‍ വേങ്കോട്


ഇത് സാജു..മൊട്ടത്തലയിലെ നട്ട പിരാന്തുകള്‍..കപ്പയും മത്തിക്കറിയും ജീവന്റെ ജീവന്‍..!


ഈ നടുക്കിരിക്കുന്നയാളാണ് സജി മാര്‍ക്കോസ്..ഓര്‍മ്മ.. ചുള്ളനും വാഗ്മിയും..!







രണ്ടു പുലികള്‍..!


എന്താ ഇരിങ്ങലിന്റെ കണ്ണടയുടെ ഒരു ഒരു ഗെറ്റപ്പ്..!


ഇതാണ് ശരിക്കുള്ള നചികേതസ്...തേന്‍ കണ്ടൊ തേന്‍..!


മോഹന്‍ പുത്തന്‍ച്ചിറ..അനില്‍..പിന്നെ ബിജുവും കുടുംബവും.


ലോകം ഈ പാക്കറ്റില്‍..!


ബാജി..ഇദ്ദേഹമാണ് അദ്ദേഹം..എന്താ പുഞ്ചിരി..!


എന്റൊരു സാധനം കളഞ്ഞു പോയി..!


പടത്തില്‍ സൂക്ഷിച്ചു നോക്കൂ..കുപ്പിയും കണ്ണടയും തമ്മിലുള്ള ബന്ധം..!




ആ കുപ്പി ഇരിങ്ങലിന്റെ കൂടെ കണ്ടിട്ട് സിമി പോലും ചിരിച്ചുപോയി..!












ഈയുള്ളവനും പിന്നെ രാജുവും...പോസ് എങ്ങിനെ..?


ഹാവൂ..എന്റെ പടം..




ബഹ്‌റൈന്‍ ബൂലോഗത്തിന്റെ ആതിഥ്യം സ്വീകരിക്കുകയും നല്ലൊരു സായാഹ്നം ഞങ്ങള്‍ക്കു നല്‍കിയ സിമിക്ക് ബഹ്‌റൈന്‍ ബൂലോഗം കടപ്പെട്ടിരിക്കുന്നു...

ബഹ്‌റൈന്‍ ബുലോഗത്തുനിന്നും
കുഞ്ഞന്‍